Pages

Friday, April 29, 2011

ജന്മാന്തരം

വെയിലിനെ മറന്നേയ്ക്ക വാകേ,
നിന്റെ ചില്ലകള്‍ക്കാവില്ല
ഓര്‍മയുടെ നെരിപ്പോട് താങ്ങുവാന്‍.
വേനലിന്റെ പ്രണയത്തില്‍
അന്ധയായൊരു പ്രാണനെ കണ്ടുവോ?
വീണ്ടുമൊരു പിറവിയ്ക്ക് മുന്‍പുള്ള
വിരസമായ ഇടവേളയില്‍,
അത്, മണ്ണിന്റെ മഹാമൌനത്തില്‍
ഒറ്റയ്ക്കിരിയ്ക്കുന്നു.
ആത്മഹത്യ ചെയ്യാനുള്ള ആയുധവും
പിടിച്ചു വാങ്ങപ്പെടുമ്പോള്‍ ,
നെഞ്ഞു ഞെരിച്ചു പടരുന്ന ഗന്ധകപ്പുകയാണ്
കവിത.
പൂക്കാതെ.
ലോകത്തിനറിയില്ല,
പൂക്കാനുള്ള കാരണങ്ങള്‍.

1 comment:

  1. കവിയും...; കരകവിയും...കവിതതന്‍ പുഴയില്‍....

    ReplyDelete