Pages

Saturday, January 30, 2010

ഇനി,നീ വിളിയ്ക്കാതെ...
മറവിയുടെ ജാലകപ്പാതിയ്ക്കുംഅപ്പുറംനിന്നും,ഇനി വെറുതെ വിളിയ്ക്കാതെ...
പെയ്ത മഞ്ഞും മഴയും മണല്‍ക്കാറ്റുംഏറ്റ്ഇരുണ്ട ഇടനാഴിയില്‍ വീണ്ടും,ദീപനാളം തെളിയ്ക്കാതെ പോയ്ക്കൊള്കീ-
കാര മുള്ളിനെ കൈ വെടിഞ്ഞെക്കുക..
വിട്ടു പോയവര്‍, വേര്‍പെട്ടു പോയവര്‍..
യാത്ര പറയാതെ പോയ സഹയാത്രികര്‍... ഒരാള്‍കൂട്ടമുണ്ടെന്റെ നനഞ്ഞ കണ്‍പീലിയില്‍ഒരായുസ്സ്ഇരമ്പുന്നു ..
വിറയ്ക്കുന്ന തൊണ്ടയില്‍ ...
വേണ്ടെനിയ്ക്കിനീ ഹൃദയം...
അലിവിന്റെ നേര്‍ത്ത കൈവിരല്‍ തൊട്ടാല്‍വിതുമ്പുന്ന-
കാട്ടു പക്ഷിതന്‍ കൂടിതില്‍ ബാക്കിയാം-പോയകാലവും പടര്‍ന്ന ചായങ്ങളും...
എന്റെ സര്‍വവും പിന്നില്‍ വെടിഞ്ഞു ഞാന്‍നിസ്വയായ്‌ പടി കടന്നീടവെ,നേര്‍ത്ത തേങ്ങലായ് പിന്‍ വിളിയ്ക്കാതെ നീ ... ആവതില്ല എനിയ്ക്കിനി നോവുവാന്‍...
നിസ്സാരന് പ്രണയം തോല്‍വിയാണ്... മുറിവാണ്... വേദനയാണ്... അതിസാധാരണമായ ശരീരത്തിനപ്പുറം ഒരു ആകാശവും ഒരു കടലും ഞാന്‍ എന്റെ കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്നു... അവിടെ നീ കാണാതെ നരച്ചു പോയ നക്ഷത്രങ്ങളും.. നീ തൊടാതെ വിഷം തീണ്ടിപ്പോയ കടല്‍ ചിപ്പികളും ഉണ്ട്...

ക്ഷണികം

നിന്റെ കാല്‍പ്പാടുകള്‍ പോലും മാഞ്ഞു പോവുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് . ഞാന്‍ പ്രണയിച്ചത് നിന്നെയല്ല... നിന്റെ സ്വരം... ഗന്ധം..ശരീരം... മനസ്.. ഒന്നിനെയുമല്ല... ആരൊക്കെയോ കോരി വരഞ്ഞു പോയ മനസിനെ നിന്നോട് ചേര്‍ത്ത് വെയ്ക്കാന്‍ ഞാന്‍ സഹിച്ച നഷ്ടങ്ങലെയായിരുന്നു.....

ആര്‍ദ്രം

ഒറ്റ വാക്കില്‍ മുറിഞ്ഞു പോവുന്ന നാഡീ ഞരമ്പാണ് നീ ....അതറിഞ്ഞിട്ടും... എന്റെ ഭ്രാന്തിനെ നീ കൈനീട്ടി തൊടുമ്പോള്‍ ... ഞാന്‍ പ്രനയിയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ.....

നിര്‍ണയം

ഒരുപാടു മുറിഞ്ഞ ആത്മാവാണ് എന്റെത്... എന്നറിയാമായിരുന്നു....ഞാനൊരു മുള്ള് മരമാണെന്ന് പറഞ്ഞത് നീയാണ്...എന്റെ തന്നെ മുള്ളുകളാണ് കോറി വരഞ്ഞതെന്നും......

വെറുതെ..

മഴ പടര്‍ന്ന ജാലകത്തില്‍ ഞാന്‍ നിന്റെ പേരെഴുതുന്നു... മാഞ്ഞു പോവും എന്നറിഞ്ഞു കൊണ്ടു തന്നെ