Pages

Monday, September 6, 2010

ഇരുട്ട് കൂട് വെയ്ക്കുന്ന ഇടങ്ങള്‍.

അപ്പൊകാലിപ്ടോ എന്ന സിനിമ ഒരാവര്‍ത്തി കൂടി കണ്ടു കണ്ണടയ്ക്കുമ്പോള്‍, എന്‍റെ മുന്നില്‍ അറ്റുവീണൊരു കൈ പിടയ്ക്കുന്നു.
{Apocalypto
2006 American film directed by Mel Gibson. discribes
the declining period of the Mayan civilization, Apocalypto depicts the journey of a Mesoamerican tribesman who must escape human sacrifice and rescue his family after the capture and destruction of his village.}
മനുഷ്യന്‍റെ സഹജ പൈശാചം എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയെന്നു ഓരോ തവണയും ആ സിനിമ എന്നെ ഓര്‍മിപ്പിയ്ക്കുന്നു. മനുഷ്യന്‍ എന്നത് പരിണാമങ്ങള്‍ക്ക് വിധേയമായ ഒരു ജന്തു വര്‍ഗം ആണെന്ന് വിശ്വസിച്ചാല്‍, മൃഗത്വതില്‍ നിന്ന് മനുഷ്യത്വതിലെയ്ക്കുള്ള അല്‍പ ദൂരം ഭീടിതമാണ്.ശാസ്ത്ര സമവാക്യങ്ങള്‍ക്കടിയില്‍ പഴത്തില്‍ ഒരു പുഴു എന്ന പോലെ, പൈശാചം ഒളിഞ്ഞു കിടക്കുന്നു. എത്ര ആശ്വസിച്ചാലും, ആഴത്തില്‍ എവിടെയോ അത് ശ്വസിയ്ക്കുന്നു, കാണുന്നു, കേള്‍ക്കുന്നു. നിറവയര്‍ കീറി കുഞ്ഞിനെ തീയിലെറിയുന്നത് ദൂരെ എവിടെയോ ആണ് എന്നു ആശ്വസിച്ചിരുന്ന കണ്ണുകള്‍ക്ക്‌ മുന്നിലാണ് ഒരു കൈപ്പത്തി വീണു പിടയ്ക്കുന്നത്. വെട്ടിപ്പിടിച്ചും, പോരാടിയും, കൊന്നും, കൊടുത്തും വളര്‍ന്ന ഒരു ജീവി വര്‍ഗ്ഗത്തിന്റെ സഹജ സ്വഭാവങ്ങള്‍ക്കു എത്രത്തോളം നമുക്ക് കടിഞ്ഞാണ്‍ ഇടനാവും? അല്പ്പദൂരതിറെ നൂല്‍പ്പാലത്തില്‍ കാലിടറാതെ ഒരു മദര്‍ തെരേസയും, ഒരു ഗാന്ധിയും നടന്നു പോയി എന്നത് ധാരണാശക്തിയുടെ ചക്രവാളമാണ്. അരുത് കാട്ടാളാ, എന്നതത്രേ കവിതയുടെ ധര്‍മം.ഒരു ഗ്രഹണ നാഴികകൊണ്ട്, ഇരുട്ട് കൂട് വെച്ച ഹൃദയങ്ങള്‍ വിനാശം വിതച്ചു കടന്നു പോവുമ്പോള്‍, കവിത ആരെയാണ് വിലക്കെണ്ടത്?