Pages

Saturday, August 20, 2011

ധനുഷ്കോടി

==============
ഓരോ അണുവിലും
കാറ്റിന്റെ കയ്യ്
കണ്ണ്
നാവ്,
കാറ്റല്ല,നിന്റെ നാടിന്‍റെ കരച്ചില്‍ .

മുറിച്ചു കളയപ്പെട്ട ഞരമ്പുകളിലിപ്പൊഴും
സ്വപ്നം മിടിയ്ക്കുന്നുവെന്ന്
ഹൃദയം ഞരങ്ങുന്നു.

മണലിന്റെ സ്വച്ഛതയിലിരുന്ന്
നിന്റെ തെരുവുകളിലെ രക്തം പകര്‍ത്തുന്ന
എന്നെ,
ഭീരുവെന്നോ, വിഡ്ഢിയെന്നോ വിളിയ്ക്കാം.
തീര്‍ച്ചയായും,
എനിയ്ക്ക് നഷ്ടപ്പെടാനുണ്ട്.

എങ്കിലും ,
മനുഷ്യനെ മജ്ജ കൊണ്ട് മാത്രം തിരിച്ചറിയുന്ന
ഏതോ പ്രദേശത്ത് ചെന്ന്
നിന്നെ ചേര്‍ത്ത് പിടിച്ചു കരയാന്‍
ഞാനാഗ്രഹിയ്ക്കുന്നു.
====================
*ഒരു കടല്‍ മുനമ്പ്.
സമര്‍പ്പണം..... പ്രിയപ്പെട്ട ലങ്കന്‍ സുഹൃത്തുക്കള്‍ക്ക്.

1 comment:

  1. മനുഷ്യനെ മജ്ജ കൊണ്ട് മാത്രം തിരിച്ചറിയുന്ന
    ഏതോ പ്രദേശത്ത് ചെന്ന്
    നിന്നെ ചേര്‍ത്ത് പിടിച്ചു കരയാന്‍
    ഞാനാഗ്രഹിയ്ക്കുന്നു.
    - നല്ല വരികള്‍.

    ReplyDelete