Pages

Wednesday, May 19, 2010

പോവുന്നിടത്തെല്ലാം, എന്തെങ്ങിലും ബാക്കി വെയ്കുക എന്നത് അരുണയുടെ ശീലമായിരുന്നു.കീഴ്ക്കാം തൂക്കായ ആ പാറക്കെട്ടുകളില്‍ അവള്‍ പേര് എഴുതിയിട്ടിട്ടുണ്ട്. ആ മുളകളുടെ തണ്ടുകളില്‍ കോരി വരഞ്ഞിട്ടുണ്ട്.മഞ്ഞു മൂടിയ ആ താഴ്വാരത്ത്, ഒരു സില്‍വര്‍ വോക്ക് നട്ടിട്ടുണ്ട്. അങ്ങിനെയങ്ങിനെ...

എപ്പോഴും എന്തെങ്ങിലുമൊക്കെ ബാക്കിയാക്കുന്നതില്‍, അവള്‍ അസ്ഥിത്വം ഒളിപ്പിച്ചു വെച്ചു.എന്നെങ്ങിലും ഒരിയ്ക്കല്‍, അവിടങ്ങളിലേയ്ക്ക്‌ തിരിച്ചുചെല്ലനാവും എന്ന് വിശ്വസിച്ചു. വഴികളില്‍ ബാക്കിയാക്കിയവ അങ്ങിനെയാണ് അരുണയ്ക്ക് പ്രിയപ്പെട്ടവയായത് . കണ്മുന്‍പില്‍ നിന്ന് മാഞ്ഞു പോയ മനുഷ്യര്‍ അവളില്‍ അവസനിപ്പിച്ചതൊക്കെയും വഴികളില്‍ ഒളിച്ചു വെയ്ക്കാന്‍ അരുണ ആഗ്രഹിച്ചു. ദേഹത്തില്‍ നിന്നകന്നു ഏതോ ദേഹി, തന്നെ കാണും പോലെ , തന്നില്‍ നിന്നകന്ന്, താന്‍ ലോകത്തെ കാണുമ്പോള്‍, തിരിച്ചറിയാന്‍, എന്തെങ്ങിലുമൊക്കെ ബാക്കിയാവണം എന്നത് അവളുടെ സ്വാര്‍ഥതയായിരുന്നു.
ഒരു വേനല്‍ യാത്രയുടെ ആരംഭത്തില്‍ ഒരു കുടന്ന വെള്ളമാണ് അവള്‍ ബാക്കിയാക്കിയത്.വീണ്ടുമൊരു വേനലില്‍ തിരികെ വരുവാന്‍ ഒരു പിന്‍വിളിയ്ക്കായി.പോവും മുന്‍പ്, കാക്കയോടു അവള്‍ ഇങ്ങനെ പറഞ്ഞു , തിരികെ വന്നില്ല എങ്കില്‍ ഇത് നിനക്കുള്ളതാണ്, കല്ലിട്ടു കുടിയ്ക്കേണ്ട, ഇതും, ഒരുരുള ചോറും നിന്റെ അവകാശമാണ്. എന്നിലൂടെ നീ അത് ബാക്കിയാക്കുന്നു.. കാക്ക ഇര തേടി പറന്നു പോയി.. അവസാനമില്ലതൊരു വഴിയിലേയ്ക്കു അവളും.

No comments:

Post a Comment