Pages

Friday, August 27, 2010

നിരുപാധികം

മടിയ്ക്കരുത്
പൊയ്ക്കൊള്ളുക
ഇതെന്റെ വാക്കാണ്‌
ചോദ്യങ്ങളുടെ സൂര്യാഖാതങ്ങളിലേയ്ക്ക്
നിന്നെ - ഞാന്‍ വലിച്ചെറിയില്ല

ഉത്തരായനം വരെ കാക്കാന്‍
ഞാന്‍ എപ്പോഴേ തയ്യാറാണ്

ഓരോ അമ്പും എനിയ്ക്ക് സുപരിചി തം.
വളഞ്ഞ പുരിക ക്കൊ ടികള്‍
തറയ്ക്കുന്ന നോട്ടങ്ങള്‍
പുറം ലോകത്തിന്റെ ,
അമര്‍ത്തിയ മൂളലുകള്‍

അകത്ത്,
ശമനൌഷധങ്ങള്‍ക്ക്
വഴങ്ങാത്ത ചില വേദനകള്‍,
സാദാ പിഴയ്ക്കുന്ന
കൂട്ടി കിഴിയ്ക്കലുകള്‍
എപ്പോഴും ബാക്കിയാവുന്ന -
ന്യൂന ചിഹ്നം

സിന്ദൂര രേഖയില്‍ ഓരാഖത ചിഹ്നമായി -
നിന്നെ തറയ്ക്കാനുള്ള ,
ഇരുംബാണിയായിരുന്നില്ല,
ഞാന്‍ ചെത്തി കൂര്‍പ്പിച്ച വരികളൊന്നും.


മറക്കില്ല
സൌരയൂഥങ്ങള്‍ ക്കപ്പുറം നിന്ന്
നിന്റെ മൌനം- എയ്തു വിട്ടൊരമ്പ്
തിരുനെറ്റി തുളഞ്ഞു തറഞ്ഞത്.

നിന്നില്‍ മറന്നു വെച്ച ഉത്തരങ്ങളത്രയും
അനു നിമിഷം ,
അന്ധതാ ബിന്ദുക്കളായി വളരുന്നു.
എന്റെ കാഴ്ചയെ -
ചോദ്യങ്ങള്‍ കാര്‍ന്നു തിന്നുന്നു .

അയനം തുടങ്ങുന്നു
അവസാന വണ്ടിയ്ക്കു സമയമാവുന്നു
അമ്മിയും ചിരവയും ചവിട്ടി
കടന്നു പൊയ്ക്കൊള്ളുക....

Thursday, August 26, 2010

മുഖാമുഖം

വൈകുന്ന രാത്രി വണ്ടി
വറ്റുന്ന കടല്‍
അവരുടെ കണ്ണിലെരിയുന്ന
ദുരയുടെ ആണവ ചവറ്.

ഇരുട്ടില്‍ മുളയ്ക്കുന്ന,
ആര്‍ത്തിയുടെ തേറ്റകള്‍
അല്‍പ നേരത്തേയ്ക്ക്,
എന്നെ വിട്ടകലുന്ന പ്രാണന്‍.

അറിയില്ല നിങ്ങള്‍ക്ക്.
നിങ്ങളുടെ ധാര്ഷ്യത്തിന്റെ-
തരിശില്‍ കുരുത്തതാണ്
എന്റെ ആത്മബലം.

ഞാന്‍ തിരിച്ചുപോവും,
എന്റെ വീട്ടിലേയ്ക്ക്
അവിടെ,

തൊട്ടാവാടി ഇട്ടു കാച്ചിയ -
എണ്ണ വെച്ച് അമ്മ ,
എന്റെ മുറിവുകള്‍ പൊതിയും
പണ്ട് പഴുതാര തീണ്ടിയപ്പോഴെന്ന പോലെ.

ഒരു ചീന്തു ഗസല്‍ മൂടിപ്പുതച്
ഞാനുറങ്ങും
ദുസ്വപ്നതിന്റെ കാളകൂടത്തില്‍ നിന്ന്,
ജീവനത്തിന്റെ ധന്വന്തരം കടഞ്ഞെടുക്കും.

നാളെ,
ഞരമ്പ്‌ മുറിച്ച് ആത്മഹത്യയ്ക്ക് തുനിയുന്ന
നിന്റെ പെങ്ങള്‍ക്ക് ,
ഞാനത് നാവിലിറ്റിച്ചു കൊടുക്കും.
എളിമയുടെ തിമിര്‍പ്പില്‍
കറുത്ത ചക്രവാളങ്ങള്‍ക്ക്
മീതെ സൂര്യനുദിയ്ക്കും.

Monday, July 5, 2010

സ്ത്രീകളുടെ ജീവിതം സ്വന്തം ശരീരത്തിന്റെ പരിമിതികളുടെ പ്രാഥമിക പാഠങ്ങളില്‍ നിന്നും ആരംഭിയ്ക്കുന്നു.സ്ത്രീ സങ്ങല്പം, എന്നപേരില്‍ സ്ത്രീകളില്‍ പലര്‍ക്കും അനവന്റെ സ്വത്വത്തെ കുറിച്ചുള്ള അറിവ്, പലപ്പോഴും പുരുഷ നിര്മിതിയാണ്.സമൂഹത്തിന്റെ മൊത്തമായ അച്ചടക്കത്തിനും, ഭദ്രതയ്ക്കും, സ്ത്രീകള്‍, ഒരു പരിധിയ്ക്കുള്ളില്‍ മാത്രം(പലപ്പോഴും, അത് ലൈന്‍ ബസ്സുകളുടെ സ്ത്രീ സീറ്റുകള്‍ പോലെ!!!!!) സമൂഹത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാവുന്നു. അത്തരം ഒരു ഉള്‍വലിയല്‍ സ്ത്രീകള്‍ നടത്തേണ്ടതിന്റെ ആവശ്യകത, , സാമൂഹ്യ ബന്ധങ്ങളുടെ സ്ഥാപനവല്ക്കരനതിലൂടെ സമൂഹം ഭംഗിയായി ന്യയീകരിയ്ക്കുന്നു. അതിനു പ്രധാന ഉപാധിയായി ഉപയോഗിയ്ക്കുന്നത്, അവളുടെ ശരീരമാണ്. എപ്പോഴും, എവിടെ നിന്നും ഭീഷണി ഉയര്നെക്കാവുന്ന, അപകടം പിടിച്ച ഒരു വസ്തുവായി, സ്ത്രീ ശരീരത്തെ ചിത്രീകരിയ്ക്കുന്നതോടെ, അവളുടെ ഉപബോധ മനസിനെ സമൂഹം നിയന്ത്രിയ്ക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള, ഏറ്റവും, വിലകുറഞ്ഞ തുരുപ്പു ചീട്ടാനത്. അത്തരംപരിമിതികളെ നിരാകരിയ്ക്കുന്ന സ്ത്രീകളെ, അപഥസഞാരിനി കലായോ , മൂന്നാം കിട ഫെമിനിസ്ടുകളയോ, ചിത്രീകരിയ്ക്കുന്നത്, പലപ്പോഴും ഭീരുത്വം കൊണ്ടാണ്. കാലാകാലങ്ങളായി, അത് ഉപയോഗത്തിലുണ്ട്. "അച്ഛനില്ലാത്ത കുഞ്ഞിന്റെ അമ്മ" എന്നത് മാതൃത്വതിനെ വരെ ചെളിക്കുണ്ടിലെയ്ക്ക് വലിച്ചെറിയുന്നു.ആത്യന്തികമായി, തന്റെ അറിവോ, അനുവാദമോ, കൂടാതെ, തന്നില്‍ അടിചെല്‍പ്പിയ്ക്കപ്പെടുന്ന ഒരു കൂട്ടം ബീജങ്ങളില്‍ ഒന്നിനെയാണ്, സ്ത്രീ ഭയക്കേണ്ടത് എങ്കില്‍, സാനിടരി നാപ്കിനുകള്‍ പ്രവര്‍ത്തികമായ ഒരു സമൂഹത്തില്‍, നിരോധന മാര്‍ഗങ്ങളും സഹാജമാവുന്ന കാലം വിദൂരമല്ല;കാരണം, ഇന്നത്തെ സമൂഹത്തില്‍ ഒരു സ്ത്രീയയിരിയ്ക്കുക, എന്നത്, ഒരേ സമയം, അഭിമാനകാരവും, ദുഷ്കരവുമാണ്. മാറ്റം, എല്ലാവരും അര്‍ഹിയ്ക്കുന്നു.. നമുക്ക് സദ്‌ ആചാരങ്ങളെ ആവശ്യമുള്ളൂ.. ആകാശങ്ങളതങ്ങി നിര്‍ത്താനുള്ള ബാധ്യത ഇല്ല.

Saturday, June 12, 2010

ഇന്ന് ആരെങ്കിലും ഒരാള്‍ മറ്റാരെ എങ്കിലും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ എന്ന് വിളിച്ചാല്‍ , അതൊരു സ്വപ്നാടനക്കാരന്റെ വിഭ്രാന്തിയായി കരുതലായി കരുതാനേ കഴിയൂ. കാരണം ഇന്ന് എവിടെയും കമ്മ്യൂണിസം ഇല്ല, കമ്മ്യൂണിസ്റ്റ്‌ വിരോധത്തിന്റെ ചിത്രമെഴുതാന്‍ ചുവരുമില്ല.
കേരളവും, ബംഗാളും ത്രിപുരയും, പോലുള്ള കൊച്ചു പ്രവിശ്യകളില്‍ ചെന്ന് ചോദിയ്കൂ, "നിങ്ങളുടെ ലക്‌ഷ്യം എന്താണ് ?പത്തു കൊല്ലം, ഇരുപതു കൊല്ലം മുന്‍പ്, അങ്ങനെ കാലത്തിന്റെ അടുക്കുകള്‍ ചികഞ്ഞു പോവുമ്പോള്‍, ഒരു ഖട്ടതിനു ശേഷം, ഭീമമായ ശൂന്യതയാണ് കാണാന്‍ കഴിയുക. നിങ്ങള്‍ എന്തിനു വേണ്ടി രാഷ്ട്രീയത്തില്‍ പാട് പെടുന്നു എന്ന് ചോദിച്ചാല്‍, പണ്ടേതെത് പോലെ, സമത്വ സുന്ദരമായ ഭാവിയ്യ്ക്ക് വേണ്ടി എന്ന് പറയാന്‍ ധൈര്യപ്പെടുമോ ഇന്നുള്ളവര്‍? ഒരു നല്ല നാളെ എന്ന വാക്ക്, തൊട്ടാവാടി ചെടി പോലെ, മിഴിപൂട്ട്ടി, എവിടെയോ, നിദ്രയിലാണ്, ഒരു പക്ഷെ പൈങ്കിളി കഥകളില്‍ ആയിരിയ്ക്കാം. എന്നാല്‍ അകെ മൊത്തം കൂട്ടി കിഴിച്ച് നോക്കിയാല്‍, ആര്‍ക്കും സമ്മതിയ്ക്കേണ്ടി വരും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മറ്റു കക്ഷികളില്‍ നിന്ന് വേറിട്ട ഒരു അര്‍പ്പണ രഹസ്യമാണ് എന്ന്, അല്ലെങ്ങില്‍ ആയിരുന്നു എന്ന്... അതുകൊണ്ട് പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നതില്‍ നിന്നും വേറിട്ട്‌..................
"സഖാക്കളേ........ നമുക്ക് ചര്‍ച്ച ചെയ്യാം...!"